Thursday, August 18, 2011

രുഗ്മാംഗദചരിതം കഥകളി


രുഗ്മാംഗദൻ :കലാമണ്ഡലം സോമൻ
മോഹിനി : ചമ്പക്കര വിജയൻ
ധർമാംഗദൻ : കലാമണ്ഡലം പ്രവീണ്‍
മഹാവിഷ്ണു: കലാമണ്ഡലം അരവിന്ദ്‌
ബ്രാഹ്മണർ : കലാമണ്ഡലം ആദിത്യൻ , വേണു വാര്യർ
പാട്ട് : കലാമണ്ഡലം മോഹന കൃഷ്ണൻ , കലാനിലയം ഹരി.
ചെണ്ട : കലാമണ്ഡലം നന്ദകുമാർ
മദ്ദളം. കലാമണ്ഡലം അനീഷ്‌
സംഘാടകര്‍ : തോടയം കഥകളി യോഗം കോഴിക്കോടു.
രുഗ്മാംഗദചരിതം വിജയം കഥകളി
സൂര്യവംശ രാജാവായിരുന്ന രുഗ്മാംഗദൻ ഏകാദശീവൃതം നോക്കി വിഷ്ണുലോകത്തെ പ്രാപിക്കുന്ന ഭക്തിരസപ്രധാനമായ ഒരു കഥയാണ് രുഗ്മാംഗദവിജയം. രാജാവിന്റെ ഉദ്യാനത്തിൽ സ്ഥിരമായി പുഷ്പങ്ങൾ മോഷ്ടിക്കപെടുന്നു. ഇതാരെന്നു ഒളിച്ചു നിന്ന് രാജാവ് തന്നെ ശ്രദ്ധിക്കുന്നു. പുഷ്പങ്ങൾ രാത്രികാലങ്ങളിൽ പറിച്ചു കൊണ്ടു പോകുന്നത് ദേവസ്ത്രീകൾ ആണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. ദേവസ്ത്രീകൾ പുഷ്പങ്ങൾ പറിച്ചു കൊണ്ടു വിമാനത്തിൽ പോകുന്നതു കണ്ട രാജാവ് കോപിച്ചു വിമാനം തടയുന്നു. മനുഷ്യ സ്പര്ശംവ ഏറ്റ വിമാനം പ്രവരത്തനരഹിതമായി. ക്ഷുഭിതരായ ദേവസ്ത്രീകൾ രാജാവിനെ ശപിക്കാന്‍ തുടങ്ങുന്നു. ശാപം ഭയന്ന് രാജാവ് മാപ്പപേക്ഷിക്കുന്നു. വിമാനം പ്രവര്ത്ത്നക്ഷമമാക്കുവാൻ ഏകാദശീവ്രതം അനുഷ്ടിക്കുന്ന ആരെങ്കിലും വിമാനത്തിൽ സ്പര്സിച്ചാൽ മതി എന്ന് അവര്‍ പറയുന്നു. രാജാവ് ഭൃത്യന്മാരെ നാല് ദിക്കിലും അയച്ചു. ഏകാദശീ വ്രതം അനുഷ്ടിക്കുന്ന ഒരു വൃദ്ധയെ വരുത്തി വിമാനം പ്രവര്ത്ത്ന ക്ഷമമാക്കുന്നു. അങ്ങനെ ദേവ സ്ത്രീകൾ എകാദശീവ്രതത്തിന്റെ മാഹാത്മ്യം രാജാവിനു മനസ്സിലാക്കി കൊടുക്കുന്നു. ഇതിനു ശേഷം രാജാവ് എല്ലാ ഏകാദശീവ്രതവും മുടക്കം കൂടാതെ ആചരിക്കുന്നു. രാജ്യവാസികൾ എല്ലാം ഏകാദശീവ്രതം എടുക്കണമെന്നു വിളംബരം ചെയ്യുന്നു. ഏകാദശീവ്രതം അനുഷ്ടിക്കുന്നവര്‍ വിഷ്ണുലോകം പൂകും എന്ന് വിശ്വസിക്കപ്പെടുന്നു. ഏകാദശീവ്രതം അനുഷ്ടിച്ചു മനുഷ്യരാരും യമപുരത്തെത്താതെ വിഷ്ണുലോകത്തിലേക്ക് പോകുന്നത് പതിവായപ്പോള്‍ , യമധര്മെൻ വിഷ്ണുസവിധത്തിൽ എത്തി സങ്കടം അറിയിക്കുന്നു. യമന്റെ സങ്കടം മനസിലാക്കിയ പത്മസംഭവൻ രുഗ്മാംഗദ രാജാവിന്റെ വ്രതം എങ്ങനെയും മുടക്കുവാൻ മോഹിനി എന്ന സുന്ദരിയെ ഭൂമിയിലേക്ക് അയക്കുന്നു. മോഹിനി ഭൂമിയിൽ എത്തി രാജാവിനെ പ്രലോഭിക്കുന്നതോടു കൂടി ആണ് കഥകളി തുടങ്ങുന്നത്.


രംഗം ഒന്ന്
രംഗത്ത് : രുഗ്മാംഗദൻ :കലാമണ്ഡലം സോമൻ
മോഹിനി : ചമ്പക്കര വിജയൻ
ബ്രഹ്മാവ് അതീവ സുന്ദരി ആയി സൃഷ്ടിച്ച മോഹിനി രുഗ്മാംഗദ രാജാവ് നായാട്ടിനു പോയ സമയത്ത് രാജാവുമായി സന്ധിക്കുന്നു. മൃഗയാവിനോദത്തിൽ ഏര്പ്പെുട്ടിരിക്കുന്ന രാജാവിന് വനത്തിൽ കണ്ട സുന്ദരിയിൽ മോഹം ജനിക്കുന്നു. തന്റെ പത്നി ആയിരിക്കാമോ എന്ന് അവളോടു അപേക്ഷിക്കുന്നു. മോഹിനി അനുകൂല ഭാവം പ്രകടിപ്പിക്കുന്നു. എന്നാൽ ഒരു വ്യവസ്ഥയിൽ മാത്രം. തനിക്ക് അപ്രിയമായതൊന്നും ചെയ്യുകയില്ലെന്നു സത്യം ചെയ്യാമെന്കിൽ മാത്രം താങ്കളുടെ പത്നി ആകാമെന്ന് പറയുന്നു.
“മൽ പ്രിയമൊഴിഞ്ഞൊരു നാളുമെന്നോടപ്രിയം ചെയ്കയില്ലെന്നും അല്പമാത്രമിതിന്നൊരു സത്യം ചെയ്തിടാമെന്കിൽ തൽപ്രിയതമയായ്‌ വസിച്ചീടാം “.
എന്നാണു പദം.മോഹിനിയുടെ അതീവ സൌന്ദര്യത്തിൽ മതി മറന്ന രാജാവ് സത്യം ചെയ്യുന്നു. മോഹിനിയെയും കൂട്ടി രാജകൊട്ടാരത്തിലേക്ക് പോകുന്നു.

രംഗം രണ്ടു
ബ്രാഹ്മണർ : കലാമണ്ഡലം ആദിത്യൻ , വേണു വാര്യർ
രാജാവ് കാട്ടിൽ നിന്നും കൊണ്ടു വന്ന അതീവ സുന്ദരിയായ മോഹിനിയുമായി രമിച്ചു കഴിയുന്നു. രാജ്യ കാര്യങ്ങളിൽ താല്പര്യം കാണിക്കുന്നില്ല. സ്വതവേ പരിഹാസ പ്രിയരായ ബ്രാഹ്മണർ ഇത് പറഞ്ഞു ചിരിക്കുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും രാജാവ് ഏകാദശീവ്രതം മുടക്കുന്നില്ല , അതുകൊണ്ട് നമുക്ക് ദ്വാദശിയൂട്ടിനു ദാനവും സദ്യയും പൊടിപൊടിക്കുമെന്നു ഉറപ്പാണെന്ന് ഘോഷിക്കുന്നു. അവർ രാജകൊട്ടാരത്തിലേക്ക് നീങ്ങുന്നു
രംഗം മൂന്നു.
വൃശ്ചിക മാസത്തിലെ ഏകാദശീവ്രതം അനുഷ്ടിക്കുന്നത് മഹാപുണ്യം ആയി കരുതപ്പെടുന്നു. രാജാവ് ഭക്തി നിർഭരനായി വിഷ്ണനാമം ചൊല്ലി സമയം കഴിക്കുന്നു. ഈശ്വര ധ്യാനത്തിൽ മുഴുകി ഇരിക്കുന്ന രാജാവിനോട് മോഹിനി കാമപരവശയായി തന്നോടു കൂടി രമിക്കണമെന്നു ആവശ്യപ്പെടുന്നു. “ഭാവ്യമാമോരേകാദശി നൽ ദിവസം ഇന്ന് പൂബാണകേളികൾ” ചെയ്യരുതെന്നും സദാസമയം ഗോവിന്ദനെ പ്രാർത്ഥിച്ചു കഴിയേണ്ട ദിവസം ആണെന്നും രാജാവ് മോഹിനിയോടു പറയുന്നു. ഏകാദശിവ്രതത്തിന്റെ വിശേഷങ്ങൾ രാജാവ് പറഞ്ഞു കേള്പ്പി ക്കുന്നു. രാജാവിന്റെ വാക്കുകൾ അനുസരിക്കാതെ പട്ടിണി കിടന്നു ശരീരം ക്ഷീണിപ്പിക്കാതെ ഭക്ഷണം കഴിഞ്ഞു തന്നോടൊപ്പം രമിക്കാൻ അവൾ നിര്ബിന്ധിക്കുന്നു. രാജ്യവും മറ്റെന്തു സ്വത്തുക്കളും താൻ ഉപേക്ഷിക്കാൻ തയ്യാറാണെന്നും, ഏകാദശി വ്രതം ഉപേക്ഷിക്കാന്‍ മാത്രം നിര്ബ്ന്ധിക്കരുതെന്നും രാജാവ് അപേക്ഷിക്കുന്നു. പക്ഷെ മോഹിനി തന്നെ വിവാഹം കഴിച്ചപ്പോൾ സത്യം ചെയ്തതോര്മ്മിുപ്പിക്കുന്നു. തന്നോടു അപ്രിയം ആയതൊന്നും ചെയ്യില്ലെന്നുള്ള സത്യം അങ്ങിത്ര പെട്ടെന്ന് മറന്നുവോ എന്ന് മോഹിനി ചോദിക്കുന്നു. എന്നാൽ സത്യം മറന്നിട്ടില്ലെന്നും ചില്പുരുഷൻ തന്റെ വ്രതം അനുഷ്ടിക്കാൻ തന്നെ അനുവദിക്കണമെന്നും വീണ്ടും കേണപേക്ഷിക്കുന്നു. സത്യഭംഗം വരാതിരിക്കാൻ പകരം മറ്റൊരു ഉപായം മോഹിനി വയ്ക്കുന്നു.
“ അമ്മ തന്‍ മടിയിൽ വെച്ചു നിൻ മകൻ

ര്മാംഗദനെ ചെമ്മേ വാളാൽ വെട്ടാമെന്കിൽ ഇമ്മഹാവ്രതം നോറ്റാലും “


ഏക പുത്രന്റെ ഗളച്ചേദം ചെയ്യുമ്പോൾ അമ്മയുടെയോ അച്ഛന്റെയോ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ പോലും ഭൂമിയിൽ വീഴരുത് എന്നും മോഹിനി നിഷ്കര്ഷി്ക്കുന്നു. ഭാവിയിൽ രാജ്യഭാരം വഹിക്കേണ്ട തന്റെ ഒരേ ഒരു പുത്രനെ നിഷ്ടുരമായി തന്റെ കയ്യാൽ വധിക്കണമെന്ന നിര്ദേരശം ഓര്ത്തു രാജാവ് തളര്ന്നു പോകുന്നു. പാവനാംഗീ ചതിക്കൊല്ലേ “ എന്ന് വീണ്ടും വീണ്ടും അദ്ദേഹം മോഹിനിയോടു അപേക്ഷിക്കുന്നു. മകനെ വധിക്കാഞ്ഞാൽ സത്യഭംഗം വന്നു കൂടും എന്ന് മോഹിനി തീരത്ത് പറയുന്നു. സത്യഭംഗത്തിന്റെ പാപഭയവും ഏകാദശീവ്രതത്തിലുള്ള ഉറച്ച വിശ്വാസവും മൂലം നിസ്സഹായനായ രുഗ്മാമ്ഗദന്‍ “ “ദുഷ്ടാത്മികേ മോഹിനീ കഷ്ടം നിന്റെ മൊഴി “ എന്നോര്മിച്ചു കൊണ്ടു ശ്രീ പത്മനാഭനെ മനസ്സിൽ കണ്ടു പ്രാർത്ഥിക്കുന്നു. ഈ സമയം പുത്രന്‍ ധര്മാമ്ഗദന്‍ മാതാവ് സന്ധ്യാവലിയുമായി അവിടെ വന്നു ചേരുന്നു. കാര്യം മനസിലാക്കി അച്ഛനോട് സത്യലംഖനം അരുതേ എന്ന് പറഞ്ഞു വാള്‍ അച്ഛനെ ഏല്പിച്ചു അമ്മയുടെ മടിയിൽ ഗളഛേദത്തിനു തയാറായി കിടക്കുന്നു. കോമളകളേബരനും ഭാവി രാജാവും ആകേണ്ട സ്വന്തം പുത്രനെ വധിക്കുന്നതിനായി രുഗ്മാംഗദന്‍ വാളോങ്ങുന്നു. ആ സമയത്ത് ഭക്ത വൽസലനും പരമ കാരുണികനുമായ വിഷ്ണു ഭഗവാൻ പ്രത്യക്ഷപ്പെട്ടു രാജാവിനെ വിലക്കുന്നു. വൈഷ്ണവ ചൈതന്യം തിരതല്ലുന്ന അന്തരീക്ഷത്തിൽ രാജാവിന്റെ വ്രതനിഷ്ട പരീക്ഷിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ചയച്ചതാണ് മോഹിനിയെ എന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്നു. മോഹിനി അപ്രത്യക്ഷയാവുന്നു. വിഷ്ണു ഭഗവാന്റെ അനുഗ്രഹത്തോടെ ധന്യനായ ധര്മാംഗദനെ രാജ്യം ഏല്പിച്ചു രുഗ്മാമ്ഗദനും പത്നി സന്ധ്യാവലിയും വൈകുണ്ഠരാജ്യം പ്രാപിക്കുന്നു.






ഈ വിഡിയോകളും കാണുക: Part-1: http://www.youtube.com/watch?v=H_NUfT2xqRY Partt-2: http://www.youtube.com/watch?v=EAeklmFaOqE Part-3: http://www.youtube.com/watch?v=9TVT8mL9qJI Part-4: http://www.youtube.com/watch?v=jOO9eYyJCOc Part-5: http://www.youtube.com/watch?v=FkO8vIx6BJw

1 comments: